നിദ്ര ചിന്തകള്‍ക്ക്
വഴിമാറി നിന്ന രാത്രിയില്‍
പിന്നിട്ട വഴികളിലെവിടെയോ
കളഞ്ഞു പോയ വസന്തം
തേടുകയായിരുന്നു മനസ്സ്.
ഓര്‍ത്തെടുത്ത വസന്തത്തിന് ;
കുറുമ്പുകാട്ടി കുതറിയോടുന്ന
വെള്ളാരങ്കണ്ണിയുടെ കുസൃതി
നിറഞ്ഞ മുഖമായിരുന്നു;
കുളപ്പടവിലിരുന്നു
കിന്നാരം പറഞ്ഞിരുന്ന
ചുവന്ന ദാവണി തുമ്പിന്റെ
നനുത്ത സുഗന്ധമായിരുന്നു;
അക്ഷരങ്ങള്‍ക്കിടയില്‍
ഒളിച്ചുവെച്ചു കൈമാറിയ
മയില്‍പീലി തുണ്ടിന്റെ
തിളക്കമായിരുന്നു.
എന്നും മൌനം
ഘനീഭവിച്ച ശിശിരവും
സ്വപ്നങ്ങളെ എരിച്ച ഗ്രീഷ്മവും
കാലം തെറ്റാതെ
വിരുന്നു വന്നിരുന്നു.
പുതിയൊരു വസന്തത്തിന്
വഴിമാറാന്‍ പഠിപ്പിച്ചു
വര്ഷം നിന്നു പെയ്യുമ്പോള്‍ ;
പോയ വസന്തത്തിന്റെ
നൊമ്പരം വിട്ടു മാറാത്ത ഞാന്‍
തോരാതെ മിഴിവാര്‍ക്കുന്നുണ്ടായിരിക്കും !
വഴിമാറി നിന്ന രാത്രിയില്‍
പിന്നിട്ട വഴികളിലെവിടെയോ
കളഞ്ഞു പോയ വസന്തം
തേടുകയായിരുന്നു മനസ്സ്.
ഓര്‍ത്തെടുത്ത വസന്തത്തിന് ;
കുറുമ്പുകാട്ടി കുതറിയോടുന്ന
വെള്ളാരങ്കണ്ണിയുടെ കുസൃതി
നിറഞ്ഞ മുഖമായിരുന്നു;
കുളപ്പടവിലിരുന്നു
കിന്നാരം പറഞ്ഞിരുന്ന
ചുവന്ന ദാവണി തുമ്പിന്റെ
നനുത്ത സുഗന്ധമായിരുന്നു;
അക്ഷരങ്ങള്‍ക്കിടയില്‍
ഒളിച്ചുവെച്ചു കൈമാറിയ
മയില്‍പീലി തുണ്ടിന്റെ
തിളക്കമായിരുന്നു.
എന്നും മൌനം
ഘനീഭവിച്ച ശിശിരവും
സ്വപ്നങ്ങളെ എരിച്ച ഗ്രീഷ്മവും
കാലം തെറ്റാതെ
വിരുന്നു വന്നിരുന്നു.
പുതിയൊരു വസന്തത്തിന്
വഴിമാറാന്‍ പഠിപ്പിച്ചു
വര്ഷം നിന്നു പെയ്യുമ്പോള്‍ ;
പോയ വസന്തത്തിന്റെ
നൊമ്പരം വിട്ടു മാറാത്ത ഞാന്‍
തോരാതെ മിഴിവാര്‍ക്കുന്നുണ്ടായിരിക്കും !
വളരെ നല്ല കവിത,
ReplyDelete##ഓര്‍ത്തെടുത്ത വസന്തത്തിന്
കുറുമ്പുകാട്ടി കുതറിയോടുന്ന
വെള്ളാരങ്കണ്ണിയുടെ കുസൃതി
നിറഞ്ഞ മുഖമായിരുന്നു;##
ഈ വരികൾ ഒരുപാടിഷ്ടമായി.......... missing some one like this... :(
നല്ല വരികളാണു
ReplyDeleteപുതിയൊരു വസന്തത്തിന്
ReplyDeleteവഴിമാറാന്‍ പഠിപ്പിച്ചു
നിന്നു പെയ്യുന്ന വര്‍ഷത്തോടൊപ്പം
പോയ വസന്തത്തിന്റെ
നൊമ്പരം വിട്ടു മാറാത്ത ഞാന്‍
തോരാതെ മിഴിവാര്‍ക്കുന്നുണ്ടായിരിക്കും !
നല്ല കവിത..
ആശംസകള്‍..
കഥയാണേറെയിഷ്ടം
ReplyDeleteപുതിയൊരു വസന്തത്തിന്
ReplyDeleteവഴിമാറാന്‍ പഠിപ്പിച്ചു
നന്ദി ! സന്തോഷം... വായനയ്ക്ക്, അഭിപ്രായങ്ങള്‍ക്ക്..
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
well
ReplyDelete