Wednesday, November 30, 2011

ഉത്സവം...

അക്കരെ കാവില്‍ ഉത്സവം കൊടിയേറി.
ഇനിയങ്ങോട്ട് ആഘോഷ തിമിര്‍പ്പാണ്.
കുംഭമാസത്തില അവസാന ചൊവ്വാഴ്ചയാണ് പ്രധാന ഉത്സവം.
കൊടിയേറ്റം കഴിഞ്ഞാല് പിന്നെ കാത്തിരിപ്പിന്റെ ദിനങ്ങളാണ്.

ഓരോ ദിവസവും ഓരോരോ ദേശങ്ങളില്‍ നിന്നും നാടുചുറ്റാനിറങ്ങുന്ന പൂതനും തിറയും വീട്ടിലെക്കെത്തും. അമ്മ നിലവിളക്കും മുറം നിറയെ നെല്ലുമായി സ്വീകരിക്കും. തിറ മുറ്റത്തെ കളി കഴിഞ്ഞു അനുഗ്രഹം ചൊരിയാന്‍ ഒരുപിടി നെന്മണി വാരി എറിയും. എല്ലാവരുടെയും പുറകിലായി ഞാനും ആ നെന്മണി ഏറ്റുവാങ്ങാന് ഒളിഞ്ഞു നില്‍ക്കും. .

ദിവസത്തിനന്നു രാവിലെ മുതലേ ഘോഷം കൂട്ടിതുടങ്ങും. അകലെയുള്ള ബന്ധുക്കളും കുട്ടികളും വീട്ടിലെക്കെത്തും. നാനാദേശക്കാരുടെയും തയ്യാറെടുപ്പിന്റെ പെരുമ്പറകള്‍ ദൂരെനിന്നും മുഴങ്ങി കേള്‍ക്കാം. എല്ലാവരും സന്ധ്യക്കുള്ള ഒത്തുചേരലിന് കച്ച കെട്ടുകയാണ്.

"എന്റെ ദേശത്തുനിന്നുമുണ്ടല്ലോ എഴുന്നെള്ളിപ്പ്. വലിയ രണ്ടു കാളകളും കാവടിയും ഇന്നലെ തന്നെ എത്തി. ബാന്‍ഡ് വാദ്യക്കാര് ഇന്നേ എത്തൂ.. അതോ ശിങ്കാരി മേളമോ അറിയില്ല. ശബ്ദം കേട്ട് തുടങ്ങിയാല് ഒന്ന് പോയിനോക്കണം. പടിഞ്ഞാറ്റേലെ ശങ്കരന് കെട്ടും ഒറ്റക്കാളയായിരിക്കും മുന്നില്, പിന്നെ രാമന്‍റെ പൂതനും."

ഇന്നലേം മുത്തശ്ശി പറയുന്ന കേട്ടു. “എത്ര വയസ്സായി എന്നാലും ഓനിത് മുടക്കില്ല.”

“എടാ കഴിഞ്ഞില്ലേ നിന്റെ കുളി ഇതുവരെ.. എന്തെടുക്കുവായിരുന്നു ഇവിടെ...” അമ്മയാണ്.. അമ്പലത്തില് നിന്നുള്ള വരവാണ്. ഏടത്തിയും ഉണ്ട് തൂക്കുപാത്രവും പിടിച്ചു കൂടെ. പായസമായിരിക്കും; ഇനി കുളിക്കാതെ തരമില്ല. ഇത്തിരി പോലും തരില്ല കുളിക്കാതെ ചെന്നാല്.

വേഗം കുളിച്ചൂന്നു വരുത്തി ഓടിയെത്തി. “അമ്മേ.. എനിക്കും വേണം ഒരു ചന്ദനക്കുറി” ഇനി അമ്മയുടെ അടുത്ത് വേണം കാര്യം സാധിക്കാന്‍. ഇക്കുറിയെങ്കിലും ദേശവരവിന്റെ കൂടെ തുള്ളി കളിച്ചു വേണം ഉത്സവപറമ്പിലേക്ക് പോകാന്. ഇതുവരെ സമ്മതിച്ചിട്ടില്ല അമ്മ, കഴിഞ്ഞ കുറി എത്ര കെഞ്ചിയെന്നോ.. ഇനീം വലുതാവണം പോലും.. എന്തായാലും കഴിഞ്ഞ തവണത്തെക്കാള് വലുതായി‍ല്യെ ഞാന്.. ഇപ്രാവശ്യം സമ്മതിക്കുമായിരിക്കും.

ഹും.. ഇക്കുറിയും ഫലം തഥൈവ.. “ആളുകള് കള്ള് കുടിച്ചിട്ടാ പൊടിയില് കിടന്നു കൂത്താടുന്നെ.. ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളൂ.. അടി മേടിക്കും നീ.. ഇനിയും ഇവിടെ കിടന്നു കരഞ്ഞാല്.”
അമ്മ വിടുന്ന ലക്ഷണമില്ല. ഇനി നിവര്‍ത്തിയില്ല. എല്ലാവരുടെയും വാലേല് തൂങ്ങി വേണം ഇത്തവണയും ഉത്സവത്തിനു പോവാന്. എന്തായാലും ഉത്സവപറമ്പില് എത്തട്ടെ.

ഉച്ചയൂണ് കഴിഞ്ഞതോടെ അമ്പലത്തിലേക്ക് തിരിക്കേണ്ട തിരക്കായി. തലേന്ന് രാത്രി അച്ഛന്‍ മേടിച്ചു തന്ന പുത്തന്‍ ഷര്‍ട്ടും നിക്കറും ധരിച്ചു ഞാന്‍ തന്നെ മുന്നില്‍ നടന്നു. ഇടവഴി കടന്നു പാടത്തെക്കിറങ്ങി. കണ്ണെത്താത്ത ദൂരം ഒഴിഞ്ഞു കിടക്കുന്ന പാടങ്ങള്‍. മകരത്തി
ല്‍ കഴിഞ്ഞ കൊയ്ത്തിന്റെ ബാക്കി നെല്കുറ്റികള്‍ കാലിനെ വേദനിപ്പിക്കാനായി നിരന്നു നില്‍പ്പുണ്ട്. എങ്കിലും ഉയര്‍ന്നു കേള്‍ക്കുന്ന ഉത്സവമേളങ്ങളില്‍ മുഴുകി നടന്ന മനസ്സിന് അതൊട്ടും തടസ്സമായിരുന്നില്ല.

പാടം കയറി റോഡിലെത്തി. ഇനി ഒരു കയറ്റം മാത്രം. ദൂരെ നിന്നെ കാണാം കുന്നിന് മുകളി
ല്‍ അമ്പലപ്പറമ്പിലെ ആള്‍ക്കൂട്ടം. വര്‍ണ്ണ ബലൂണുകളും കളിക്കോപ്പുകളും തൂക്കി ചെറുകച്ചവടക്കാര്‍ വഴിയരികിലുണ്ട്.

നേരെ അമ്പലനടയില് ചെന്ന് ദേവിയെ തൊഴുതു. ഇനി ആല്‍ത്തറയില് സ്ഥാനം പിടിക്കണം. എന്നാലേ എല്ലാ വരവുകളും ശരിക്ക് കാണാന് പറ്റൂ.. എല്ലാവരും ഇരുന്നു കഴിഞ്ഞു.. എന്റെ സ്ഥാനം ആല്‍മുത്തശ്ശന്റെ താഴത്തെ കൊമ്പിലായിരുന്നു. ഞാ
ന്‍ ചുറ്റും നോക്കി. ഇനി ഇവിടെ ഇരുന്നാല് ആരെയും പേടിക്കേണ്ട. കലി തുള്ളി എഴുന്നെള്ളും കോമരങ്ങളും തിറയും വൈക്കോല് പൂതനും എല്ലാം താഴെകൂടി ഒഴുകി പോയ്കോളും. ആകെ പേടിക്കാനുള്ളത് ഹനുമാന്‍ വേഷത്തിനെ മാത്രമാണ്. എപ്പോഴാണ് ആള്‍ക്കൂട്ടത്തിലേക്കു കയറി വരിക എന്ന് പറയാന്‍ വയ്യ. എന്തായാലും ഇവിടെ ഇരിപ്പുറപ്പിക്കുക തന്നെ.

ആലിന് മുന്നിലിരുന്ന ദേവിയുടെ തേര് ആണ് ആദ്യം കയറേണ്ടത്. ആളുകള് ചേര്‍ന്ന് എടുത്തു പൊക്കി തുടങ്ങി. കൂടെയുള്ള വാദ്യക്കാരുടെ താളത്തിനോത്ത് കോമരം ഉറഞ്ഞു തുള്ളി. പിറകെ വരവുകളോരോന്നായി ആല്‍മരം ചുറ്റി കയറാ
ന്‍ തുടങ്ങി. പലവര്‍ണ്ണകാവടികളും ഇണക്കാളകളും പോരാത്തതിനു അതാ ദേവീ ദേവന്മാരുടെ വേഷപ്പകര്‍ച്ചളും കൂടെ.. കൊഴുപ്പ് കൂട്ടാന്‍ വാദ്യ മേളങ്ങളും.

എത്ര നേരം മുഴുകി ഇരുന്നെന്നറിയില്ല. ഒരുപാടു ദേശക്കാര്‍ മുന്നിലൂടെ നടന്നു കയറി. നേരം ഇരുട്ടി തുടങ്ങി. ഇണക്കാളകളില് ലൈറ്റുകള്‍ തെളിയുന്നു. ചില കാളകള്‍ക്ക് ജീവനുണ്ടോ.. അവ എന്നെ നോക്കി കണ്ണടച്ച് തുറക്കുന്നു ഇടയ്ക്കിടെ.

ഓരോരുത്തരായി എണീറ്റ് തുടങ്ങി. കൂട്ടം തെറ്റാതിരിക്കാന്‍ അമ്മ കൈ മുറുകെ പിടിച്ചു. ഇനി കച്ചവട തിരക്കിലേക്ക്. ചൂട് പറക്കും ജിലേബിയും മുറുക്കും കുറെ വാങ്ങിച്ചു. എല്ലാം ബന്ധു വീടുകളിലേക്ക് പകര്‍ന്നു കൊടുക്കേണ്ടേ. എടത്തി എന്നെയും വിളിച്ചു കൊണ്ട് വളക്കച്ചവടക്കാരനടുത്തേക്ക് നടന്നു. രണ്ടു കൈയും നിറയെ വളയണിഞ്ഞു അഹങ്കാരത്തോടെ എന്നെ നോക്കി. ഞാനും മേടിച്ചു രണ്ടു മത്തങ്ങ ബലൂണും ഓടക്കുഴലും.

അപ്പോഴേക്ക് വീട്ടിലേക്കു മടങ്ങാന്‍ സമയമായി. രാത്രി വൈകി തുടങ്ങുന്ന നൃത്തനാടകം കാണുവാന്‍ ഊണ് കഴിച്ചു മടങ്ങി വരണം.

മെല്ലെ കുന്നിറങ്ങി റോഡിലൂടെ ഇരുള്‍ പരന്നു തുടങ്ങിയ പാടത്തെക്കിറങ്ങി. അപ്പോഴും പുറകില്‍   ഉത്സവ പറമ്പിലെ ആരവങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു.



**** **** ****

എന്തെ ഇന്നിതെല്ലാം എഴുതാന്.. അമ്മ വിളിച്ചു വീട്ടില് നിന്നും.. ഉത്സവം കൊടിയേറിയത് അറിയിക്കാന്.

ഇനിയെനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. നേരം ഇരുട്ടിയാല് എന്റെ ബാല്യം ഉത്സവ പറമ്പില് ചുറ്റാനിറങ്ങും....

Sunday, November 27, 2011

പ്രത്യാശ..



ഇരച്ചെത്തിയ തുലാമഴ ഒറ്റശ്വാസത്തില് ദേഷ്യം തീര്‍ത്തു കൊണ്ട് ഓടിപോയി.
എങ്കിലും പുതുക്കി മേയാത്ത മേല്‍ക്കൂരഇടക്കെവിടെയൊക്കെയോ ഓരോതുള്ളി വീഴ്തുന്നുണ്ട്. 

അടുക്കളയില് അമ്മ ആരൊക്കെയോ പ്രാകിക്കൊണ്ട് അടുപ്പ് ഊതിക്കത്തിക്കുന്നു.
ഈറന് വിറകു വീട് മുഴുവന് പുക നിറച്ചു കത്താന് മടി കാണിക്കുകയാണ്.
“എന്താണാവോ ഇത്ര വേവിക്കാന്,”
സന്ധ്യക്ക്  ഇല്ലത്ത്ന്നു ഓടി വരണത് കണ്ടു, 
ഒരു പൊതിയും ഉണ്ടായിരുന്നു കയ്യില്.
ഇന്നും അരി ഇരന്നു വാങ്ങിയിട്ടുണ്ടാവും. അത്താഴപട്ടിണി പാടില്ലത്രേ,

കര്‍ക്കിടകം പിറന്ന മഴയോടൊപ്പം വന്ന ദുരിതമാണ്, 
ഇത് വരെ നിവര്‍ന്നു നിന്നിട്ടില്ല.

പെരുമഴ പെയ്തു കുത്തിയൊലിച്ച ഒരു വൈകുന്നേരം; 
തോടും പാടവും ഒന്നായ നേരം,
തൊട്ടു വരമ്പ് പൊട്ടി പാടത്തേക്കു ചളിയും ചരലും ആവും 
എന്നു പറഞ്ഞു ഓടി പോയതാണ് അച്ഛന്, 
കാലു തെന്നി വഴുതി തോട്ടിലൂടെ കുറെ ദൂരം ഒലിച്ചു പോയത്രേ.. 
എവിടൊക്കെയോ ഒടിവും  ചതവുമായി ആരൊക്കെയോ 
രക്ഷപ്പെടുത്തിയപ്പോഴെക്ക് കുറെ നേരം കഴിഞ്ഞിരുന്നു. 
ആശുപത്രിയില് എത്തിയപ്പോഴേക്കും തീര്‍ന്നൂന്ന് ആരൊക്കെയോ പറേണ കേട്ടു.
അമ്മേടെ കരച്ചിലും ആളുകളുടെ അടക്കം പറച്ചിലും മാത്രമാണ് ഇന്നും കാതിലുള്ളത്. 

വയസ്സായാല് ഒരു വശത്ത് മിണ്ടാതിരുന്നാല് മതി,
അതെങ്ങിനെയാ ഒരുപാട് എടുത്താല്  പൊങ്ങാത്ത 
ആഗ്രഹങ്ങളും മനസ്സില് കൊണ്ട് നടക്കുകയായിരുന്നില്ലേ.. 
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോ ഞാന് പഠിത്തം നിര്‍ത്തി 
വല്ല പണിക്കും പോവാംന്ന്  പറഞ്ഞതാണ്.  
"അപ്പൊ  എന്നെ  പഠിപ്പിച്ചു  വലിയ നിലയിലെക്കണം" 
എന്ന് പറഞ്ഞു  കോളേജില്  കൊണ്ട് ചേര്‍ത്തു. 
കാണുന്നോരുടെ കയ്യില് നിന്നെല്ലാം കടം വാങ്ങലും 
പിന്നെ അത് വീട്ടാനുള്ള നെട്ടോട്ടവും. 
ഇന്നത്തെ കാലത്ത് കൃഷി ചെയ്തിട്ട് എങ്ങിനെ മകനെ 
 കോളേജിലൊക്കെ പഠിപ്പിക്കാനാണ്.അത്യാഗ്രഹം അല്ലാണ്ടെന്താ.. 
ഇപ്പൊ എന്റെ പഠിത്തവും മുടങ്ങി. എല്ലാം നിന്നു.
പുറത്തിറങ്ങിയാല് നാലുഭാഗത്തും കടക്കാര് മാത്രം.
എല്ലാം ഒറ്റയ്ക്ക് വരുത്തി വെച്ചു.. 
എന്നിട്ടിപ്പോ അനുഭവിക്കാന് മറ്റുള്ളോരും..

*** ****** ***
വഴിയറിയാതെ ഇരുട്ടില് തപ്പി നിന്നപ്പോഴാണ് 
ഇന്നലെ മെമ്പര് വന്നു പറയുന്നത്, 
"സര്‍ക്കാരിന്റെ  ദുരിതാശ്വാസനിധി പാസ്സായ വിവരം.. 
MLA വരുന്നുണ്ടത്രേ തരാനായി.. ഈ ആഴ്ചയില്.."

“എത്ര  ലക്ഷം ഉണ്ടാവുമോ ആവോ.. “
എന്തായാലും  ഇനി നന്നായി ജീവിക്കണം,
അച്ഛനെപ്പോലെ  അത്യാഗ്രഹങ്ങളൊന്നും വേണ്ട.. 
പഠിത്തമൊക്കെ നിര്‍ത്തി അമ്മയെയും നോക്കി ജീവിക്കണം.

*** ****** ***
മെല്ലെ ഉമ്മറ പടിയില് നിന്നു പുറത്തേക്കിറങ്ങി..
തെക്കേമൂലയില് നിന്നും ഒരു തണുത്ത കാറ്റ്  പതിയെ വീശി..
വേഗം കതകടച്ചു അകത്തു കയറി..
തണുത്ത ഓര്മകളൊന്നും ഇനി വേണ്ട..

ഇരുണ്ട വെളിച്ചത്തില് മുറ്റത്തെ ചെമ്പരുത്തി 
മഴത്തുള്ളികളും താലോലിച്ചു തലയാട്ടി നില്പ്പുണ്ടായിരുന്നു..

Wednesday, November 2, 2011

ഒരു ഗദ്ഗദം..

സന്ധ്യയായി...
മാനം ഇരുണ്ടു തുടങ്ങി..

രാത്രിയെ സ്വാഗതം ചെയ്തു കൊണ്ട് പടിഞ്ഞാറു ചുവപ്പ് രാശിയില് കുഞ്ഞു താരകങ്ങള് മിഴി തുറന്നു
കരിമ്പടം പുതച്ചു തുടങ്ങിയ പുഴയില് നിന്നും കാറ്റ് മെല്ലെ കരയിലേക്ക് അടിച്ചു കയറുന്നു
തുലാവര്ഷത്തില് പെയ്തൊഴിഞ്ഞതില് പിന്നെ മഴ ഉണ്ടായിട്ടില്ല. പുഴയിലെ ഓളങ്ങള്ക്ക് ശക്തി കുറഞ്ഞിരിക്കുന്നു. എപ്പൊഴും നിലക്കാമെന്ന മട്ടില് ഊര്ധ്വശ്വാസം വലിച്ചു കൊണ്ടാണൊഴുക്ക്

നേരത്ത് കടത്തിനാരും ഇല്ലാത്തത് കൊണ്ടാവാം കൃഷ്ണന് എപ്പോഴേ തോണി കയറ്റി എങ്ങോ പോയി. അല്ലെങ്കിലും ആര്ക്കും വേണ്ട ഇപ്പൊ തോണിയൊന്നും. ആരും കയറാറില്ലകുറച്ചു തെക്കോട്ട് ചെന്നാല് പുതിയ പാലം വന്നിട്ടുണ്ട് അക്കരെയ്ക്കു.

കൃഷ്ണന്റെ തോണീം കാത്തിരുന്നാല് ഒരു കാര്യോം നടക്കില്ല. അല്ലേലും ഓനിപ്പോ ഇതിനൊക്കെ എവിടാ നേരം. ഉള്ള  സമയത്ത്  ഇത്തിരി മണല് വാരിയാ കുടുംബം കഴിഞ്ഞു പോവും.” കാലം എത്ര മാറി.

"ആദ്യം കയ്യിലുള്ളത് വിറ്റുതിന്നു, പിന്നെ വീട്ടിലുള്ളതും.. ഇപ്പൊ നാട്ടിലേം... "

പുറകിലെ ആഞ്ഞിലി മരത്തില് ചേക്കേറിയ പക്ഷികള് എന്തിനോ വെറുതെ ചിലക്കുന്നുണ്ട്. ഞാനിവിടെ ഒറ്റക്കിരിക്കുന്നത് അവരുടെയും സ്വസ്ഥത നശിപ്പിക്കുന്നുണ്ടാവുമോ ?

വീട്ടിലിരുന്നു സമാധാനം കിട്ടാതായപ്പോള്പോന്നതാണ്.  
എന്ത് ചെയ്യാനാ..  കുഞ്ഞുമോള്  സ്കൂള്വിട്ടു വരുന്ന നേരമായിരുന്നു.  

ബസ്സിറങ്ങിമുത്തശ്ശാ..”  എന്നും വിളിച്ചാ വരിക.. 
ബഹളമുണ്ടാക്കി കളിക്കണം, മടിയിലിരുത്തി കഥ പറഞ്ഞു കൊടുക്കണം,  
ഒരു ദിവസത്തെ മുഴുവന്വിശേഷങ്ങളും അവള്ക്കു ഒറ്റശ്വാസത്തില് പറഞ്ഞു തീര്ക്കണം.

ലക്ഷ്മി പോയതില്പിന്നെ ആരുമില്ലാതായിപോയ തനിക്കു അവള്മാത്രമായിരുന്നു കൂട്ട്..
കുറച്ചു ദിവസമായിട്ടു അവളുടെ അമ്മക്ക് ഇത്തിരി ദേഷ്യക്കൂടുതലാണ്. മകളോട് മിണ്ടുന്നതും കൊഞ്ചിക്കുന്നതും ഇഷ്ടമാല്ലാത്തപോലെ.പരീക്ഷ വരുന്നുണ്ടത്രേ വെറുതെ ഓരോ കഥകളൊക്കെ പറഞ്ഞു അവള്ക്കു പഠിക്കാനൊന്നും ശ്രദ്ധയില്ലാതായിട്ടുണ്ടത്രേ.. ഒക്കെത്തിനും ഒരതിര് വേണമത്രേ..

വൃദ്ധനു അറിയാതെ പോയി എങ്ങിനെയ അതിര് വെക്കേണ്ടത്...  
കൊഞ്ചി  ഓടി വരുന്നവരുന്ന  മോളുടെ  മുന്നില്  നിന്ന്  ഒഴിഞ്ഞു  മാറാന്  കഴിയുന്നില്ല.

ഇന്നും വാരിയെടുത്തപ്പോള് വെറുതെ വഴക്ക് പറഞ്ഞു..  
മുറിയിലെ ചാരു കസേര കാണിച്ചു അവിടെ ഇരുന്നാല് മതി..  തിന്നാനുള്ളത് മൂന്നുതരം അവിടെക്കെത്തിച്ചെക്കാം എന്ന് ഉത്തരവും.. കേട്ടിട്ട് സഹിച്ചില്ല... അപ്പോഴിറങ്ങി നടന്നതാണ് എങ്ങോട്ടെന്നില്ലാതെ..

വയസ്സായവരുടെ ലാളനയും കഥകളും കേട്ട് വളര്ന്നാല്ഇന്നത്തെ കുട്ടികള്പിറകിലായി പോകുമോ.. 
മോശമായി പോകുമോ.. അറിയില്ല ഇനി ചിലപ്പോ, ഇന്നത്തെ തലമുറയുടെ പരീക്ഷകള്വളരെ കടുത്തതായിരിക്കും.. അവര്ക്ക് പുതിയ അറിവുകളായിരിക്കും ആവശ്യം... നരച്ചു ചുളിഞ്ഞ കൈകളുടെ തലോടലിനെക്കാള്‍.... 


“നല്കാന്പുതിയതൊന്നുമില്ലാത്ത ഞാന്ഇനി മിണ്ടാതിരുന്നെക്കാം.. 
എന്റെ മക്കളും ജയിക്കെണ്ടേ...”