Wednesday, November 2, 2011

ഒരു ഗദ്ഗദം..

സന്ധ്യയായി...
മാനം ഇരുണ്ടു തുടങ്ങി..

രാത്രിയെ സ്വാഗതം ചെയ്തു കൊണ്ട് പടിഞ്ഞാറു ചുവപ്പ് രാശിയില് കുഞ്ഞു താരകങ്ങള് മിഴി തുറന്നു
കരിമ്പടം പുതച്ചു തുടങ്ങിയ പുഴയില് നിന്നും കാറ്റ് മെല്ലെ കരയിലേക്ക് അടിച്ചു കയറുന്നു
തുലാവര്ഷത്തില് പെയ്തൊഴിഞ്ഞതില് പിന്നെ മഴ ഉണ്ടായിട്ടില്ല. പുഴയിലെ ഓളങ്ങള്ക്ക് ശക്തി കുറഞ്ഞിരിക്കുന്നു. എപ്പൊഴും നിലക്കാമെന്ന മട്ടില് ഊര്ധ്വശ്വാസം വലിച്ചു കൊണ്ടാണൊഴുക്ക്

നേരത്ത് കടത്തിനാരും ഇല്ലാത്തത് കൊണ്ടാവാം കൃഷ്ണന് എപ്പോഴേ തോണി കയറ്റി എങ്ങോ പോയി. അല്ലെങ്കിലും ആര്ക്കും വേണ്ട ഇപ്പൊ തോണിയൊന്നും. ആരും കയറാറില്ലകുറച്ചു തെക്കോട്ട് ചെന്നാല് പുതിയ പാലം വന്നിട്ടുണ്ട് അക്കരെയ്ക്കു.

കൃഷ്ണന്റെ തോണീം കാത്തിരുന്നാല് ഒരു കാര്യോം നടക്കില്ല. അല്ലേലും ഓനിപ്പോ ഇതിനൊക്കെ എവിടാ നേരം. ഉള്ള  സമയത്ത്  ഇത്തിരി മണല് വാരിയാ കുടുംബം കഴിഞ്ഞു പോവും.” കാലം എത്ര മാറി.

"ആദ്യം കയ്യിലുള്ളത് വിറ്റുതിന്നു, പിന്നെ വീട്ടിലുള്ളതും.. ഇപ്പൊ നാട്ടിലേം... "

പുറകിലെ ആഞ്ഞിലി മരത്തില് ചേക്കേറിയ പക്ഷികള് എന്തിനോ വെറുതെ ചിലക്കുന്നുണ്ട്. ഞാനിവിടെ ഒറ്റക്കിരിക്കുന്നത് അവരുടെയും സ്വസ്ഥത നശിപ്പിക്കുന്നുണ്ടാവുമോ ?

വീട്ടിലിരുന്നു സമാധാനം കിട്ടാതായപ്പോള്പോന്നതാണ്.  
എന്ത് ചെയ്യാനാ..  കുഞ്ഞുമോള്  സ്കൂള്വിട്ടു വരുന്ന നേരമായിരുന്നു.  

ബസ്സിറങ്ങിമുത്തശ്ശാ..”  എന്നും വിളിച്ചാ വരിക.. 
ബഹളമുണ്ടാക്കി കളിക്കണം, മടിയിലിരുത്തി കഥ പറഞ്ഞു കൊടുക്കണം,  
ഒരു ദിവസത്തെ മുഴുവന്വിശേഷങ്ങളും അവള്ക്കു ഒറ്റശ്വാസത്തില് പറഞ്ഞു തീര്ക്കണം.

ലക്ഷ്മി പോയതില്പിന്നെ ആരുമില്ലാതായിപോയ തനിക്കു അവള്മാത്രമായിരുന്നു കൂട്ട്..
കുറച്ചു ദിവസമായിട്ടു അവളുടെ അമ്മക്ക് ഇത്തിരി ദേഷ്യക്കൂടുതലാണ്. മകളോട് മിണ്ടുന്നതും കൊഞ്ചിക്കുന്നതും ഇഷ്ടമാല്ലാത്തപോലെ.പരീക്ഷ വരുന്നുണ്ടത്രേ വെറുതെ ഓരോ കഥകളൊക്കെ പറഞ്ഞു അവള്ക്കു പഠിക്കാനൊന്നും ശ്രദ്ധയില്ലാതായിട്ടുണ്ടത്രേ.. ഒക്കെത്തിനും ഒരതിര് വേണമത്രേ..

വൃദ്ധനു അറിയാതെ പോയി എങ്ങിനെയ അതിര് വെക്കേണ്ടത്...  
കൊഞ്ചി  ഓടി വരുന്നവരുന്ന  മോളുടെ  മുന്നില്  നിന്ന്  ഒഴിഞ്ഞു  മാറാന്  കഴിയുന്നില്ല.

ഇന്നും വാരിയെടുത്തപ്പോള് വെറുതെ വഴക്ക് പറഞ്ഞു..  
മുറിയിലെ ചാരു കസേര കാണിച്ചു അവിടെ ഇരുന്നാല് മതി..  തിന്നാനുള്ളത് മൂന്നുതരം അവിടെക്കെത്തിച്ചെക്കാം എന്ന് ഉത്തരവും.. കേട്ടിട്ട് സഹിച്ചില്ല... അപ്പോഴിറങ്ങി നടന്നതാണ് എങ്ങോട്ടെന്നില്ലാതെ..

വയസ്സായവരുടെ ലാളനയും കഥകളും കേട്ട് വളര്ന്നാല്ഇന്നത്തെ കുട്ടികള്പിറകിലായി പോകുമോ.. 
മോശമായി പോകുമോ.. അറിയില്ല ഇനി ചിലപ്പോ, ഇന്നത്തെ തലമുറയുടെ പരീക്ഷകള്വളരെ കടുത്തതായിരിക്കും.. അവര്ക്ക് പുതിയ അറിവുകളായിരിക്കും ആവശ്യം... നരച്ചു ചുളിഞ്ഞ കൈകളുടെ തലോടലിനെക്കാള്‍.... 


“നല്കാന്പുതിയതൊന്നുമില്ലാത്ത ഞാന്ഇനി മിണ്ടാതിരുന്നെക്കാം.. 
എന്റെ മക്കളും ജയിക്കെണ്ടേ...”

2 comments:

  1. കഥക്ക് ഒരു "ഫ്ലോ" ഇല്ലാത്തത് പോലെ.. ആശംഷകള്‍

    ReplyDelete
    Replies
    1. thanks for the comment,
      എഴുതി തുടങ്ങുന്ന സമയമാണ്. ക്ഷമിക്കുമല്ലോ. ഇനിയും വരണം.

      Delete