Sunday, May 13, 2012

ചാകര

നിലാവൊളിച്ച
രാത്രിയില്‍ ആഴക്കടല്‍
കരുവാളിച്ചു കിടന്നു.

ദ്വാരം വീണുതുടങ്ങിയഒരു കൊച്ചുവള്ളംവിറച്ച് വിറച്ച്അങ്ങിങ്ങ് നീങ്ങി.
വള്ളപ്പടിയില്‍ ഇരുന്നകറുത്ത ആള്‍രൂപംവെള്ളത്തില്‍ നോക്കിഇടക്കിടയ്ക്കെന്തോപിറുപിറുത്തു.
പാതി കീറിയവീശുവലയിലൂടെഊര്‍ന്നുപോയകുറെ മീനുകള്‍സംഘം ചേര്‍ന്ന്വെള്ളപ്പരപ്പില്‍ വന്ന്‌അയാളെ നോക്കികളിയാക്കി ചിരിച്ചു.
തുഴഞ്ഞ് തളര്‍ന്ന്കൈപിടി അയഞ്ഞ്പഴയ തുഴഅടിത്തട്ടിലേക്ക്അധിവേഗംആഴ്ന്നു പോയി.
അരികെ പോയകൂറ്റന്‍ വള്ളങ്ങള്‍തീര്‍ത്ത വെള്ളച്ചാലുകള്‍മരണത്തിലേക്ക്അയാളെ മാടിവിളിച്ചു.
സുപ്രഭാതം പാടികടല്‍കാക്ക പറന്നപ്പോള്‍സൂര്യന്‍ ചുവന്ന നിറത്തില്‍ആകാശത്ത് അവതരിച്ചു.
തിരകളെ കീറിമുറിച്ചുകരയ്ക്കടുത്തബോട്ടുകളിലിരുന്ന്ആരൊക്കെയോഉറക്കെ പാടി.ചാകര വന്നേ..ചാകര വന്നേ..
കരയും കടലുംഏറ്റു പാടിയസന്തോഷശ്രുതിഒറ്റപ്പെട്ടു നിന്നഇടിഞ്ഞു വീഴാറായകുടിലിലുമെത്തി.
കടലില്‍ പോയഅച്ഛനെ കാത്ത്വിശന്നു തളര്‍ന്ന്ഉറങ്ങുന്ന കുഞ്ഞിന്റെഒട്ടിയ വയറ്റില്‍തടവി അകത്തിരുന്ന്ഒരമ്മ സമാധാനിച്ചു.ചാകര വന്നു !
തകിടം മറിഞ്ഞൊരുകൊച്ചു തോണിതെക്ക് മാറി കരക്കടിഞ്ഞവിവരം പറയാന്‍കുടിലിന്‍ മുറ്റത്ത്പരുങ്ങി നിന്ന കരക്കാറ്റ്ആര്‍ത്തലച്ചു വന്നൊരുതിരമാലയെ കണ്ട്പേടിച്ചെങ്ങോ പോയൊളിച്ചു !

4 comments:

  1. സങ്കടക്കടലാണല്ലോ

    ReplyDelete
  2. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  3. നന്ദി.. വായനയ്ക്ക്.. അഭിപ്രായങ്ങള്‍ക്ക്..

    ReplyDelete