Monday, December 19, 2011

അതിര്‍വരമ്പുകള്‍..



"മൂധേവി.. അസമയത്ത് ഇരിക്കാന്‍ കണ്ട സ്ഥലം
അശുഭങ്ങളായതെ ചെയ്യൂന്നുവെച്ചാ .."
അമ്മാവനാണ്; താന്‍ വെറുതെ ഇരിക്കുന്നത് കണ്ടാല്‍ ആള്‍ക്ക്  കലി കയറും.” 
ചാടിത്തുള്ളി അടുത്തെത്തിയപ്പോള്കാല്ചുരുക്കി മുഖം കൈകളാല്പൊത്തി ലേഖ മിണ്ടാതിരുന്നു.
എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇടനാഴിയിലൂടെ അദ്ദേഹം അകത്തേക്ക് പോയി.

തന്റെ വിധി.. അല്ലാണ്ടെന്തു പറയാന്‍. ഒരുപ്രായം കഴിഞ്ഞാല്എല്ലാ പെണ്കുട്ടികളും വീട്ടുകാര്ക്ക് ഒരു ഭാരം തന്നെയാണ്പ്രത്യേകിച്ച് തന്റെ കാര്യത്തില്‍. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയല്ലേഎല്ലാം വിധി എന്ന് പറയാന്പറ്റുമോ.. ചിലപ്പോ അമ്മായി പറയുന്ന പോലെ "നിന്റെ തലയിലെഴുത്തു  അതുതന്നെ. പിറന്നപ്പോഴേ ഓരോ  ദുര്നിമിത്തങ്ങളായിരുന്നല്ലോ. അപ്പോഴേ തോന്നീതാ എന്തൊക്കെയോ.. അപകടത്തില്‍  ജീവനോടെ നീ മാത്രല്ലേ രക്ഷ്പ്പെട്ടുള്ളൂ.. എല്ലാരേം ഒരുമിച്ചു തീര്ക്കാന്ജനിച്ച അസുരജന്മം.” ഒന്നുമില്ല മറുപടി തന്റെ കയ്യില്പറയാന്‍.

മൂന്നു വയസ്സില്തന്നെ എഴുത്തിനിരുത്താന്മൂകാംബികയിലേക്ക് പോയതായിരുന്നു കുടുംബസമേതം.. എതിരെ വന്ന ലോറി ഞെരിച്ചമര്ത്തിയത് മൂന്നു ജീവിതങ്ങളായിരുന്നു. താന്മാത്രം തെറിച്ചു വീണൂത്രേ.. പരിക്കേല്ക്കാതെ..
“എന്തു തെറ്റാ താന്ചെയ്തേ ആവോ..” മൂന്നു വയസ്സുകാരി ചിന്തകള്മുളച്ചു തുടങ്ങിയപ്പോള്മുതല്ആലോചിക്കുന്നതാണ്.. ദേഷ്യപ്പെടലുകളും  വാശിയും മാത്രം തീര്ക്കാനൊരു ജന്മം

എങ്ങിനെയെങ്കിലും രക്ഷപ്പെടണം എന്ന വാശിയുള്ളതുകൊണ്ടാവാം മത്സരിച്ചു പഠിച്ചു. അതുകൊണ്ട് മാത്രം പ്രീഡിഗ്രി വരെ പഠിപ്പിച്ചു അമ്മാവന്‍. അമ്മാവന്റെ കണക്കിലതുതന്നെ ധാരാളം. ഇനി വീട്ടിലിരുന്നാല്മതി അടുക്കളക്കാരിയായിട്ട്.. ചീത്തകൂട്ടുകെട്ടുകളില്‍  പെട്ട്  എന്റെ പേരും കൂടെ ചീത്തയാക്കേണ്ട എന്ന ഉത്തരവും. അവിടേം തോറ്റു.
ആകെ കുറച്ചു നന്നായി ജീവിച്ച  കാലം   രണ്ടു വര്ഷങ്ങളായിരുന്നു.സന്തോഷത്തോടെ കൂട്ടു കൂടി നടന്ന പകലുകള്‍. ആണ്കുട്ടികളോട് പൊതുവേ ചങ്ങാത്തം കൂടാതെ നടന്ന എന്നെ അന്ന് ഹരി  മാത്രം എന്തെ പ്രത്യേകം ശ്രദ്ധിക്കാന്ആവൊ..അത്ഭുതം  തന്നെ. കാണാന്പോലുമില്ല വലിയ ചന്തം. ഒരു പൊട്ടിപ്പെണ്ണ് . എന്തു പറഞ്ഞാലും വാവിട്ടു ചിരിക്കാന്മാത്രം അറിയാം സങ്കടം വന്നാല്കരയാനും. ഒരു പക്ഷെ അതാവും ഇത്രമേല്സ്നേഹിക്കാന്‍. ഒരുമിച്ചു ജീവിതം വരെ പങ്കുവയ്ക്കാന്നിര്ബന്ധം പിടിക്കാന്‍..
.
എവിടെയെങ്കിലും ബന്ധുക്കളില്നിന്നെല്ലാം അകന്നു ജീവിക്കാന്താനും കൊതിച്ചു. പക്ഷെ അമ്മയെയും വീട്ടുകാരെയും വിട്ടുപിരിയാന്ഹരിക്ക് വയ്യ. ഒരുപക്ഷെ വിഷമം തനിക്കറിയാഞ്ഞിട്ടാവും. ഇല്ലല്ലോ ആരെയും തനിക്കത്പോലെ സ്നേഹിക്കാന്‍. 
ഒടുക്കം ഹരി വീട്ടില്വന്നു ചോദിക്കാം എന്നായി.. ഒന്നും പറഞ്ഞില്ല അതിനെതിരായി താനും. ഹരി വന്നു  വീട്ടിലേക്കു അവസാന പരീക്ഷ എഴുതി കഴിഞ്ഞ ദിവസം തന്നെ. രാവിലെ തന്നെ അമ്മാവന്ഒച്ചയെടുക്കുന്നത് കേട്ടാണ്  ഉമ്മറത്തേക്ക് ചെന്നത്. 
നോക്കിയപ്പോള്ഹരി. അമ്മാവന്നിന്ന് കത്തുകയാണ് 
ഒരു കീഴ് ജാതിക്കാരന്പരിഷ്ക്കാരി വന്നിരിക്കുന്നു. ഓന് തറവാട്ടില്നിന്ന് തന്നെ പെണ്ണ് വേണം പോലും. സ്നേഹിച്ചു പോയീത്രെ. ഇവിടുത്തെ കുട്ടിക്കേ അന്തസ്സിനു കുറവുള്ളൂ, തറവാട് മഹിമ ഇപ്പോഴും കുറഞ്ഞിട്ടില്ല.”

കണ്ണാല്കണ്ടു വാക്കാല്സംസാരിച്ചു മനസ്സുകള്അടുത്തപ്പോള്ജാതി ചോദിയ്ക്കാന്മറന്നു പോയി.. ഇതും തന്റെ തെറ്റ്. തലകുനിച്ചു പടിയിറങ്ങി പോയ ഹരിയെ നോക്കി കണ്ണീര്പൊഴിക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.


പിന്നെ കുറെ കഴിഞ്ഞാണ് ഹരിയെ കണ്ടത്. അമ്പലത്തില്നിറമാല തൊഴാന്‍ പോയി മടങ്ങുമ്പോള്‍, കണ്ണില്‍  കണ്ണില്നോക്കി പതിയെ നടന്നകന്നു, ഇപ്പൊ ജോലിയൊക്കെ ആയിക്കാണും, കൂടെ ആരെയും കണ്ടില്ല കൈ പിടിച്ചുകൊണ്ടു, പിന്നീടാണറിഞ്ഞത് കല്യാണം കഴിചില്ല്യത്രേ ഇതുവരെ.. എന്തിനാ കാത്തിരിക്കുന്നെ ആവോ. പാവം. ഓര്ക്കാന്‍  വയ്യ..
എന്തേയിങ്ങനെ മനുഷ്യര്‍.. ഞങ്ങള്ഒരുമിച്ചു ജീവിച്ചാല്ഇടിഞ്ഞു വീഴുമായിരുന്നോ ആകാശം, ശ്രീകോവില്തുറന്നു പുറത്തേക്കോടുമായിരുന്നോ പ്രതിഷ്ഠകള്‍, ഞങ്ങള്ക്കൊരു കുഞ്ഞുണ്ടായാല്അമ്മേ എന്നല്ലായിരിക്കുമോ ആദ്യം വിളിക്കുക, ചോദ്യങ്ങള്ഏറെ ബാക്കി, ജാതി വരമ്പുകള്സ്നേഹത്തിനു വിലയിട്ടപ്പോള്വേര്പിരിഞ്ഞത് രണ്ടു ജീവിതങ്ങളാണ്.. ആരെയും വേദനിപ്പിക്കാന്മനസ്സില്ലാത്ത രണ്ടു ജീവിതങ്ങള്‍.. 

************

രണ്ടു തുള്ളി ഇറ്റി മടിയില്വീണു, ഇത് തന്റെ കണ്ണില്നിന്ന് തന്നെയോ, ലേഖ കണ്ണ് തുടച്ചു നോക്കി. എന്നേ  വറ്റിവരണ്ടെന്നു  നിനച്ച കണ്ണിലെന്തേ ഇന്നീ രണ്ടു തുള്ളി..

No comments:

Post a Comment