നിഴല്‍ പോലും
കൂട്ടിനില്ലാത്ത ഇരുട്ടിലാണ്
പലപ്പോഴും ഓർമ്മകൾ വന്ന്
വെട്ടം പകരുന്നത്.
വലിയ കുട്ടിയായാൽ പിന്നെ
കണ്ണ് നിറയരുതെന്ന്
ഇരുട്ടിൽ എങ്ങോ ഇരുന്ന്
അമ്മ എന്നോട് മാത്രമായി പറയും.
മനസ്സില്‍ ഭയം ഉരുണ്ടുകൂടി
കനക്കുമ്പോൾ, എന്ത് വന്നാലും
ഒറ്റയ്ക്ക് നേരിടണമെന്ന്,
അച്ഛന്റെ മുരടനക്കം
വല്ലാതെ ധൈര്യപ്പെടുത്തും.
മുന്നിലൊരു വഴിയും
തെളിയാതെ വരുമ്പോൾ,
എന്നോ പുറത്തു തട്ടി അഭിനന്ദിച്ച
ഒരദ്ധ്യാപകന്റെ മുഖം
ചൂട്ടു കത്തിച്ചു മുമ്പേ നടക്കും.
ഉത്തരം കിട്ടാത്ത
ഒരുപാട് ചോദ്യങ്ങള്‍ക്ക്
സ്വയം ഉത്തരം തേടി പിടിച്ച്
ഞാൻ വീണ്ടും മിടുക്കനാവും.
----
കൂട്ടിനില്ലാത്ത ഇരുട്ടിലാണ്
പലപ്പോഴും ഓർമ്മകൾ വന്ന്
വെട്ടം പകരുന്നത്.
വലിയ കുട്ടിയായാൽ പിന്നെ
കണ്ണ് നിറയരുതെന്ന്
ഇരുട്ടിൽ എങ്ങോ ഇരുന്ന്
അമ്മ എന്നോട് മാത്രമായി പറയും.
മനസ്സില്‍ ഭയം ഉരുണ്ടുകൂടി
കനക്കുമ്പോൾ, എന്ത് വന്നാലും
ഒറ്റയ്ക്ക് നേരിടണമെന്ന്,
അച്ഛന്റെ മുരടനക്കം
വല്ലാതെ ധൈര്യപ്പെടുത്തും.
മുന്നിലൊരു വഴിയും
തെളിയാതെ വരുമ്പോൾ,
എന്നോ പുറത്തു തട്ടി അഭിനന്ദിച്ച
ഒരദ്ധ്യാപകന്റെ മുഖം
ചൂട്ടു കത്തിച്ചു മുമ്പേ നടക്കും.
ഉത്തരം കിട്ടാത്ത
ഒരുപാട് ചോദ്യങ്ങള്‍ക്ക്
സ്വയം ഉത്തരം തേടി പിടിച്ച്
ഞാൻ വീണ്ടും മിടുക്കനാവും.
----
കൊള്ളാം നല്ല കവിത
ReplyDeleteസന്തോഷം, നന്ദി.
Deleteഎത്രയ്ത്രെ വഴികാട്ടികള്‍!
ReplyDeleteഅതെ, ജീവിതത്തിൽ പലരോടും കടപ്പെട്ടിരിക്കുന്നു. നന്ദി.
Deleteഒരുപാട് ചോദ്യങ്ങള്‍ക്ക്
ReplyDeleteസ്വയം ഉത്തരം തേടി പിടിച്ച് ....
പലരും ബ്ലോഗിലെത്തിയിരിക്കുന്നത് അങ്ങനെയാണ് . വഴികാട്ടികളും !!
നന്ദി.
Deleteമാതാ,പിതാ,ഗുരു;
ReplyDeleteഇവരുടെ അനുഗ്രഹമുണ്ടെങ്കിൽപ്പിന്നെ ദൈവവും കൂടെത്തന്നെ കാണും.
നല്ല കവിത
ശുഭാശംസകൾ....
അതെ, ഇവരുടെയെല്ലാം അനുഗ്രഹം കൂടെയുണ്ടെങ്കിൽ പിന്നെ എങ്ങിനെ ഒറ്റയ്ക്കാവും.
Deleteനന്ദി. സന്തോഷം വായനക്ക്..
നേരാംവഴിയിലൂടെ ചരിക്കുക.....
ReplyDeleteനന്നായിട്ടുണ്ട്
ആശംസകള്‍
നന്ദി, സന്തോഷം
Deleteനന്ദി, സന്തോഷം
ReplyDelete